固定されたツイート

✍️നമ്മൾ എങ്ങനെ നമ്മളായെന്ന ചോദ്യത്തിന് ചരിത്രം നൽകിയ ഉത്തരമാണ് 1957 ഏപ്രിൽ അഞ്ചിന് അധികാരത്തിൽ വന്ന ഒന്നാം കമ്മ്യൂണിസ്റ്റ് ഗവൺമെൻറ്. "പാമ്പുകൾക്ക് മാളമുണ്ട്
പറവകൾക്ക് ആകാശമുണ്ട്
മനുഷ്യ പുത്രന് തല ചായിക്കാൻ
മണ്ണിൽ ഇടമില്ല"
എന്ന് വിലപിച്ചിരുന്ന കാലത്താണ് 1956 ൽ ഐക്യകേരളം നിലവിൽ വന്നത്. അന്ന് 91% പേർക്കും കേരളത്തിൽ സ്വന്തമായി ഭൂമി ഉണ്ടായിരുന്നില്ല.നായർ രണ്ട് ശതമാനം ഈഴവർ ഒരു ശതമാനം മുസ്ലിം ഒരു ശതമാനം ക്രിസ്ത്യൻ രണ്ട് ശതമാനം ബ്രാഹ്മണർ മൂന്ന് ശതമാനം എന്നിങ്ങനെയായിരുന്നു ഭൂ ഉടമകളുടെ ജാതി തിരിച്ചുള്ള കണക്ക് . ദളിത് വിഭാഗത്തിൽ ഒരാൾക്ക് പോലും ഭൂമി ഉണ്ടായിരുന്നില്ല.
ബാക്കി ഭൂമി മുഴുവൻ ജന്മിമാരുടെയും രാജാക്കന്മാരുടെയും നാടുവാഴികളുടെയും ക്ഷേത്രങ്ങളുടെയും ആയിരുന്നു.
ആ പശ്ചാത്തലത്തിലാണ് ആധുനിക കേരളത്തിന് അടിത്തറ ഇട്ട ഇഎംഎസ് മുഖ്യമന്ത്രിയായ
ഒന്നാം കമ്മ്യൂണിസ്റ്റ് ഗവൺമെൻ്റ് 1957 ഏപ്രിൽ അഞ്ചിന് അനശ്വര രക്തസാക്ഷികൾ അന്ത്യവിശ്രമം കൊള്ളുന്ന പുന്നപ്ര വയലാർ ബലികുടീരത്തിൽ പുഷ്പാർച്ചന നടത്തി അധികാരത്തിൽ വന്നത്.
"നാളീകേരത്തിന്റെ നാട്ടിലെനിക്കൊരു നാഴി ഇടങ്ങഴി മണ്ണുണ്ട് "എന്ന് അഭിമാനത്തോടെ പാടിയ കേരള മോഡലിന് അടിത്തറയിട്ട ഒന്നാം കമ്മ്യൂണിസ്റ്റ് സർക്കാർ അധികാരത്തിൽ വന്നിട്ട് ഇന്ന് 68 വർഷം. പുതിയ പ്രഭാതത്തിലേക്ക് ചരിത്രത്തിൻ്റെ കാലചക്രം തിരിച്ച കേരള ജനതയുടെ തലവര മാറ്റിയെഴുതിയ ചരിത്രപ്രധാനമായ ഓർഡിനൻസിൽ ഏപ്രിൽ 11ന്
മുഖ്യമന്ത്രി സഖാവ് ഇഎംഎസ് ഒപ്പുവെച്ചു.
ഒരു കുടിയാനെയും പാട്ടക്കുടിയാനെയും കുടികിടപ്പുകാരനെയും പാട്ടം കൃത്യമായി കൊടുക്കുന്നതില്‍ വീഴ്ചവരുത്തിയെന്നതുള്‍പ്പെടെ എന്തു കാരണം പറഞ്ഞായാലും ഒഴിപ്പിക്കാന്‍ പാടില്ലെന്ന് ആ ഓര്‍ഡിനന്‍സിലൂടെ ആദ്യ കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ ഉത്തരവിട്ടു. ഇതിനു മുന്‍പൊരിക്കലും സംസ്ഥാനത്തെ ഗ്രാമീണ ദരിദ്രര്‍ക്ക് ഭൂപ്രഭുക്കളുടെ അടിച്ചമര്‍ത്തലില്‍നിന്നും ഇത്രയേറെ വിപുലമായ ഒരാശ്വാസം ലഭിച്ചിട്ടില്ല. കേരളത്തിലെ ഗ്രാമീണ ദരിദ്ര ജനവിഭാഗങ്ങളെ സംബന്ധിച്ചിടത്തോളം ചുവന്ന അക്ഷരത്തില്‍ അടയാളപ്പെടുത്തപ്പെട്ട ദിനമായി ഏപ്രിൽ 11.
കുടിയാനായ വ്യക്തിക്ക് ഭയം കൂടാതെ സ്വന്തം വീട്ടിൽ ഉറങ്ങാൻ സാധിക്കുമെന്ന സ്ഥിതി സംജാതമായ ദിനം കേരളത്തിലെ ലക്ഷക്കണക്കിന് കുടിയാന്മാരുടെ നൂറ്റാണ്ടുകളോളം അവരനുഭവിച്ച പരമ ദയനീയമായ ജീവിതത്തിൽ കൊണ്ടുവന്ന മാറ്റം വിവരണാതീതമായിരുന്നു.അവിടെ നിന്നാണ് അവരുടെ കുഞ്ഞുങ്ങളെ സ്കൂളുകളിലേക്ക് അയച്ചുകൊണ്ട് നവ കേരളത്തിന് അടിത്തറ പാകിയ ആധുനിക കേരളം യാത്ര പുറപ്പെട്ടത്.
സ്വാതന്ത്ര്യം ലഭിച്ച് 10 വർഷം കഴിഞ്ഞാണ് ആദ്യ കമ്മ്യൂണിസ്റ്റ് സർക്കാർ കേരളത്തിൽ അധികാരത്തിൽ വന്നത്. അധികാരം ഏറ്റെടുത്ത ഏഴാമത്തെ ദിവസം കുടിയൊഴിപ്പിക്കൽ നിർത്തലാക്കി ആദ്യ ഉത്തരവിൽ ഇ എം എസ് സർക്കാർ ഒപ്പുവെച്ചു.
തൊഴിൽ സമരത്തിൽ പോലീസ് ഇടപെടാൻ പാടില്ലെന്ന് ഉത്തരവിട്ടു.
ഒന്നാം ക്ലാസ്സ് മുതൽ ഏഴാം ക്ലാസ്സ് വരെ വിദ്യാഭ്യാസം സൗജന്യമാക്കി.
പൊതു വിദ്യാഭ്യാസവും പൊതുജനാരോഗ്യവും
പൊതുവിതരണവും
പൊതു ഗതാഗതവും ജനങ്ങൾക്ക് നൽകി.
പ്രതിലോമകാരികളെയും ചൂഷക വർഗ്ഗത്തെയും ഞെട്ടിച്ച വിദ്യാഭ്യാസ ബില്ലും ഭൂപരിഷ്ക്കരണ ബില്ലും കൊണ്ടുവന്നു
ആ സർക്കാരാണ് സ്വാമി വിവേകാനന്ദൻ ഭ്രാന്താലയം എന്ന് വിളിച്ചിരുന്ന കേരളത്തെ
സാമൂഹ്യ നീതിയിലും
സാമൂഹ്യ ക്ഷേമത്തിലും
പൊതുജനാരോഗ്യത്തിലും പൊതുവിദ്യാഭ്യാസത്തിലും
പൊതു ഗതാഗതത്തിലും ആയ്യൂർദൈർഘ്യത്തിലും അധികാര വികേന്ദ്രീകരണത്തിലും
സ്ത്രീ ശാക്തികരണത്തിലും
ജീവിത ഗുണമേന്മയിലും
മത നിരപേക്ഷ ജീവിത സംസ്ക്കാരത്തിലും
മഹാ ദുരന്തങ്ങളെ അതിജീവിച്ച
ഉജ്വലമായ കൂട്ടായ്മക്കും
ലോകത്തിന് മാതൃകയായി
ഇന്നു കാണുന്ന ആധുനിക കേരളം പടുക്കാൻ അടിത്തറയിട്ടത്.
1956 ൽ തൃശ്ശൂരിൽ ചേർന്ന കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സംസ്ഥാന സമ്മേളനം "കേരളം പടുത്തുയർത്താൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നിർദ്ദേശങ്ങൾ "എന്ന പ്രമേയം അംഗീകരിച്ചിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് 1957ലെ പൊതു തിരഞ്ഞെടുപ്പിൽ പ്രകടനപത്രിക തയ്യാറാക്കിയത്. ജനാധിപത്യപരവും ഐശ്വര്യ സമ്പൂർണ്ണവും ആയ പുതിയ കേരളം കെട്ടിപ്പടുക്കുന്നതിന് ആവശ്യമായ ഒരു പരിപാടിയാണ് തെരഞ്ഞെടുപ്പ് വിജ്ഞാപനത്തിന്റെ രൂപത്തിൽ വെച്ചിട്ടുള്ളതെന്ന് മുഖ്യമന്ത്രിയായി ചുമതലയേറ്റ ഉടൻ ഇഎംഎസ് നടത്തിയ പ്രസംഗത്തിൽ വ്യക്തമാക്കി.
ആ സർക്കാരിന്റെ തുടർച്ചയാണ് നവകേരളം കെട്ടിപ്പടുക്കുന്നതിലൂടെ
എല്ലാ രംഗത്തും ലോകത്തോടൊപ്പം എത്താൻ നാടിനു വഴി കാട്ടുന്ന
സഖാവ് പിണറായി വിജയൻ സർക്കാരിന്റെ തുടർ ഭരണം.
1957 ലെ EMS ഗവർമെന്റിനെ അട്ടിമറിച്ച കോൺഗ്രസ്സിൻ്റെ നേതൃത്വത്തിലുള്ള വിമോചന സമരത്തിൻ്റെ തുടർച്ച പുതിയ രൂപത്തിലും ഭാവത്തിലും പിന്നീട് വന്ന ഇടതുപക്ഷ സർക്കാരുകളും നേരിട്ടിരുന്നു . ഇപ്പോൾ പിണറായി വിജയൻ സർക്കാരിൻ്റെ തുടർഭരണത്തിൻ്റെ വഴിമുടക്കാൻ
കേരള വിരുദ്ധരായ ബിജെപി മുതൽ കോൺഗ്രസ് വരെയും
✍️(1/2)

മലയാളം




























