"എനിക്ക് വിശ്വാസം
ഇല്ലാഞ്ഞിട്ടല്ല,
ഞാൻ ഒരു നിമിഷം പോലും മറന്നിട്ടില്ലായിരുന്നു,
ഓരോ രാത്രിയും
ഓരോ പകലും
ഞാൻ ഓർത്ത് കരയും.
യാതൊരു അപകടവും
ഒരു സുഖക്കേടും വരുത്താതെ ഇരിക്കാൻ ഞാൻ പ്രാർത്ഥിക്കും, എന്നും എന്നും പ്രാർത്ഥിക്കും!"
ഒരുപാടൊന്നും സംസാരിക്കുന്ന
ആളല്ല ഞാൻ, എന്നിട്ടും നിന്നോടൊപ്പം സംസാരിക്കുന്നതിൽ
ആനന്ദം കണ്ടെത്തി.
മനസ്സിന്റെ വേദനകൾക്കുള്ള
ഒരു ദിവ്യ ഔഷധമായി
ഞാനതിനെ കണ്ടു.....
ആത്മാവിന്പോലും ക്ഷതമേറ്റ്
ഊർന്നിറങ്ങുന്ന രക്തഴുക്കിന്
തടയിടാൻ നാം സംഭരിച്ചു വെച്ച
കാൽപാടുകൾ തന്നെ ധാരാളം. ഞാൻ എനിക്കുവേണ്ടി
കാവലിരിക്കുന്നു എന്നു പറയുന്നത്
തന്നെയാണ് നാം നേടിയെടുക്കുന്ന
ഏറ്റവും വലിയ നേട്ടം....!