Sheikh Abubakr Ahmad الشيخ أبوبكر أحمد

3.2K posts

Sheikh Abubakr Ahmad الشيخ أبوبكر أحمد banner
Sheikh Abubakr Ahmad الشيخ أبوبكر أحمد

Sheikh Abubakr Ahmad الشيخ أبوبكر أحمد

@shkaboobacker

Grand Mufti of India @GrandMuftiIndia | Founder @markazonline | Chairman @markaz_city | General Secretary of All India Muslim Scholars Association

India Katılım Temmuz 2015
93 Takip Edilen22.8K Takipçiler
Sheikh Abubakr Ahmad الشيخ أبوبكر أحمد
We are delighted to announce that all institutions achieved a 100% pass result in the SSLC Examination, with 64 students securing Full A+ grades. Congratulations to the students, teachers, and parents for this remarkable achievement.
Markazu Saquafathi Sunniyya@markazonline

നൂറുമേനി വിജയത്തിളക്കത്തിൽ മർകസ് സ്കൂളുകൾ. അഭിനന്ദനങ്ങൾ!

English
0
1
14
302
Sheikh Abubakr Ahmad الشيخ أبوبكر أحمد
16-ാം കേരള നിയമസഭയിലെ ഇന്ത്യൻ നാഷണൽ കോൺഗ്രസ് കക്ഷി നേതാവും നിയുക്ത മുഖ്യമന്ത്രിയുമായി തിരഞ്ഞെടുക്കപ്പെട്ട വി ഡി സതീശന് സ്‌നേഹാഭിവാദ്യങ്ങൾ
Sheikh Abubakr Ahmad الشيخ أبوبكر أحمد tweet media
മലയാളം
3
27
374
7.1K
Sheikh Abubakr Ahmad الشيخ أبوبكر أحمد
ಶಾಲೆಗಳಲ್ಲಿ ಹಿಜಾಬ್ ಸೇರಿದಂತೆ ಧಾರ್ಮಿಕ ಉಡುಪುಗಳನ್ನು ಧರಿಸುವುದಕ್ಕೆ ಹೇರಲಾಗಿದ್ದ ನಿಷೇಧವನ್ನು ಹಿಂಪಡೆದ ಕರ್ನಾಟಕ ಸರ್ಕಾರದ ಕ್ರಮವು ದೇಶದ ಜಾತ್ಯತೀತ ಮೌಲ್ಯಗಳನ್ನು ಮತ್ತು ಸಂಪ್ರದಾಯವನ್ನು ಎತ್ತಿಹಿಡಿಯುವಂತಿದೆ. ಹಿಜಾಬ್ ನಿಷೇಧ ಜಾರಿಗೆ ಬಂದ ಸಂದರ್ಭದಲ್ಲೇ ಸಂಬಂಧಪಟ್ಟವರಿಗೆ ಈ ಕುರಿತು ಮಾಹಿತಿ ನೀಡಲಾಗಿತ್ತು. ಕಾಂಗ್ರೆಸ್ ನೇತೃತ್ವದ ಸರ್ಕಾರ ಅಧಿಕಾರಕ್ಕೆ ಬಂದ ನಂತರ ಮುಖ್ಯಮಂತ್ರಿಗಳು, ಅಲ್ಪಸಂಖ್ಯಾತ ಕಲ್ಯಾಣ ಸಚಿವರು ಮತ್ತು ಸ್ಪೀಕರ್ ಅವರೊಂದಿಗೆ ಈ ವಿಷಯವಾಗಿ ನೇರವಾಗಿಯೂ ಹಾಗೂ ಪರೋಕ್ಷವಾಗಿಯೂ ಹಲವು ಬಾರಿ ಸಂವಹನ ನಡೆಸಲಾಗಿತ್ತು. ತೀರಾ ಇತ್ತೀಚೆಗೆ ಕಳೆದ ತಿಂಗಳು ನನ್ನನ್ನು ಭೇಟಿ ಮಾಡಿದ ಕಾಂಗ್ರೆಸ್ ರಾಷ್ಟ್ರೀಯ ನಾಯಕರು ಮತ್ತು ಕರ್ನಾಟಕದ ಅಲ್ಪಸಂಖ್ಯಾತ ಕಲ್ಯಾಣ ಸಚಿವರೊಂದಿಗೆ ಈ ವಿಷಯವನ್ನು ಒತ್ತಿ ಹೇಳಿದ್ದೆ, ಹಾಗೂ ಅದೇ ಸಂದರ್ಭದಲ್ಲಿ ಮುಖ್ಯಮಂತ್ರಿಯವರೊಂದಿಗೆ ಫೋನ್ ಮೂಲಕವೂ ಮಾತನಾಡಲಾಗಿತ್ತು. ಸಮಾನತೆ, ಘನತೆ, ಭ್ರಾತೃತ್ವ, ಶಿಕ್ಷಣದ ಹಕ್ಕು, ಜಾತ್ಯತೀತತೆ ಮತ್ತು ತರ್ಕಬದ್ಧತೆಯಂತಹ ಸಾಂವಿಧಾನಿಕ ಮೌಲ್ಯಗಳನ್ನು ಹಾಗೂ 'ವೈವಿಧ್ಯತೆಯಲ್ಲಿ ಏಕತೆ' ಎಂಬ ನಮ್ಮ ದೇಶದ ಪರಂಪರೆಯನ್ನು ಈ ಆದೇಶವು ಒಳಗೊಂಡಿದೆ. ಸಂವಿಧಾನ ವಿರೋಧಿಯಾದ ಮತ್ತು ಶಿಕ್ಷಣದ ಹಕ್ಕನ್ನು ನಿರಾಕರಿಸುವಂತಿದ್ದ ಹಿಂದಿನ ಸರ್ಕಾರದ ನಿಲುವನ್ನು ತಿದ್ದಿಕೊಳ್ಳಲು ಮುಂದಾದ ಸರ್ಕಾರಕ್ಕೆ ನನ್ನ ಅಭಿನಂದನೆಗಳು. ಧಾರ್ಮಿಕ ಮತ್ತು ಸಾಂಪ್ರದಾಯಿಕ ಉಡುಪುಗಳ ಕಾರಣಕ್ಕಾಗಿ ವಿದ್ಯಾರ್ಥಿಗಳನ್ನು ಶಿಕ್ಷಣ ಸಂಸ್ಥೆಗಳಿಂದ ಹೊರಹಾಕಬಾರದು ಎಂಬ ಈ ಆದೇಶವನ್ನು ತಾರತಮ್ಯವಿಲ್ಲದೆ ಮತ್ತು ನಿಷ್ಪಕ್ಷಪಾತವಾಗಿ ಜಾರಿಗೆ ತರಬೇಕು. ಈ ನಿಟ್ಟಿನಲ್ಲಿ ಅಧಿಕಾರಿಗಳು, ಶಿಕ್ಷಣ ಸಂಸ್ಥೆಗಳು ಮತ್ತು ಶಿಕ್ಷಕರು ಜಾಗ್ರತೆ ವಹಿಸಬೇಕೆಂದು ಈ ಮೂಲಕ ವಿನಂತಿಸುತ್ತೇನೆ.
ಕನ್ನಡ
0
3
27
996
Sheikh Abubakr Ahmad الشيخ أبوبكر أحمد
സ്‌കൂളുകളിൽ ഹിജാബ് ഉൾപ്പെടെയുള്ള മതപരമായ വസ്ത്രങ്ങൾ ധരിക്കുന്നതിന് ഏർപ്പെടുത്തിയിരുന്ന വിലക്ക് പിൻവലിച്ച കർണാടക സർക്കാർ നടപടി രാജ്യത്തിന്റെ മതേതര മൂല്യങ്ങളും പാരമ്പര്യവും ഉയർത്തിപ്പിടിക്കുന്നതാണ്. ഹിജാബ് നിരോധനം നടപ്പിലാക്കിയ വേളയിൽ ഉത്തരവാദപെട്ടവരെ അന്നുതന്നെ പ്രതിഷേധം അറിയിച്ചിരുന്നു. കോൺഗ്രസ് നേതൃത്വത്തിലുള്ള സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം മുഖ്യമന്ത്രിയുമായും ന്യൂനപക്ഷ ക്ഷേമ മന്ത്രിയുമായും സ്പീക്കറുമായും ഇക്കാര്യത്തിൽ നേരിട്ടും അല്ലാതെയും പലതവണ ആശയവിനിമയം നടത്തിയിട്ടുണ്ട്. ഏറ്റവുമൊടുവിൽ ഇക്കഴിഞ്ഞ മാസം എന്നെ സന്ദർശിച്ച കോൺഗ്രസ് ദേശീയ നേതാക്കളുമായും കർണാടക ന്യൂനപക്ഷക്ഷേമ മന്ത്രിയുമായും ഈ വിഷയം ഊന്നിപ്പറയുകയും അപ്പോൾ തന്നെ മുഖ്യമന്ത്രിയുമായി ഫോണിൽ ബന്ധപ്പെടുകയും ചെയ്തിരുന്നു. സമത്വം, അന്തസ്സ്, സാഹോദര്യം, വിദ്യാഭ്യാസ അവകാശം, മതേതരത്വം, യുക്തിബോധം തുടങ്ങിയ ഭരണഘടനാ മൂല്യങ്ങളെയും നാനാത്വത്തിൽ ഏകത്വം എന്ന നമ്മുടെ നാടിന്റെ വൈവിധ്യത്തിലധിഷ്ഠിതമായ പാരമ്പര്യത്തെയും ഉൾക്കൊള്ളുന്നതുകൂടിയാണ് ഈ ഉത്തരവ്. ഭരണഘടനാ വിരുദ്ധവും വിദ്യാഭ്യാസ അവകാശത്തെ നിഷേധിക്കുന്നതുമായ മുൻ സർക്കാർ നിലപാട് തിരുത്താൻ തയ്യാറായ ഭരണകൂടത്തെ എന്റെ ആശംസകൾ അറിയിക്കുന്നു. വിശ്വാസപരവും പാരമ്പരാഗതവുമായ വസ്ത്രധാരണത്തിന്റെ പേരിൽ വിദ്യാഭ്യാസ കേന്ദ്രങ്ങളിൽ നിന്ന് വിദ്യാർഥികളെ പുറത്താക്കാൻ പാടില്ലെന്ന ഈ ഉത്തരവ് വിവേചനരഹിതവും നിഷ്പക്ഷവുമായായിരിക്കേണം നടപ്പിലാക്കേണ്ടത്. അക്കാര്യത്തിൽ അധികൃതരും വിദ്യാഭ്യാസ സ്ഥാപനങ്ങളും അധ്യാപകരും ശ്രദ്ധപുലർത്തണമെന്ന് ഉണർത്തുന്നു.
മലയാളം
0
2
25
1.1K
Sheikh Abubakr Ahmad الشيخ أبوبكر أحمد
മലപ്പുറം മങ്കടയിൽ ഇടിമിന്നലേറ്റ് നാല് വിദ്യാർഥികൾക്ക് ജീവൻ നഷ്ടമായ വാർത്ത അത്യധികം ദുഃഖിപ്പിക്കുന്നതാണ്. ആകസ്മിക മരണം കുടുംബത്തിനും നാടിനും വലിയ ആഘാതമാണ് സൃഷ്ടിച്ചിരിക്കുക. സംഭവത്തിൽ അനുശോചനം അറിയിക്കുകയും കുടുംബാംഗങ്ങളുടെയും പ്രിയപെട്ടവരുടെയും ദുഃഖത്തിൽ പങ്കുചേരുകയും ചെയ്യുന്നു. വേനൽമഴ ശക്തമാകുന്ന സന്ദർഭത്തിൽ പലതരത്തിലുള്ള ദുരിതങ്ങളാണ് നാടിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും കേൾക്കുന്നത്. സാഹചര്യം മനസ്സിലാക്കി അതീവ ജാഗ്രത പുലർത്തുകയും സുരക്ഷാ നിർദേശങ്ങൾ പാലിക്കുകയും ചെയ്യണമെന്ന് ഉണർത്തുന്നു. മരണപെട്ടവരുടെ പരലോക ജീവിതം സന്തോഷകരമാകട്ടെയെന്നും പരിക്കേറ്റവർ അതിവേഗം സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവരട്ടെയെന്നും പ്രാർഥിക്കുന്നു. പ്രകൃതി ദുരന്തങ്ങളിൽ നിന്നും പെട്ടെന്നുള്ള മരണങ്ങളിൽ നിന്നും അല്ലാഹു നമ്മെ ഏവരെയും കാത്തുരക്ഷിക്കട്ടെ,
മലയാളം
0
1
7
385
Sheikh Abubakr Ahmad الشيخ أبوبكر أحمد
തിരുവനന്തപുരം ബീമാപള്ളിയിൽ നിന്ന് കഴിഞ്ഞ മാസം കാണാനെത്തിയ ഒരു സഖാഫിയോട് അവിടെയുള്ള ചില ശിഷ്യരെ കുറിച്ച്‌ ചോദിച്ചപ്പോഴാണ് 59 സഖാഫികൾ ആ മഹല്ലിൽ മാത്രം ഉണ്ടെന്ന് അറിയുന്നത്. അങ്ങനെയാണ് അവരൊന്നിച്ച് ഒരുദിവസം മർകസിൽ എത്താമെന്ന സന്തോഷം പങ്കുവെച്ചതും ഇന്നലെയത് സാധ്യമായതും. വ്യക്തിപരമായ കാരണങ്ങളാൽ ചിലർക്ക് എത്താനായില്ലെന്ന് മാത്രം. പല വർഷങ്ങളിലായി ബീമാപള്ളിയിൽ നിന്നുള്ള വിദ്യാർഥികളെ ക്ലാസിനിടയിലും മറ്റും പരിചയപ്പെടാറുണ്ടെങ്കിലും ഒരു മഹല്ലിൽ നിന്ന് മാത്രം ഇത്രയധികം പേർ ജാമിഅ മർകസിൽ പഠിച്ചിട്ടുണ്ടെന്ന കാര്യം ഒരേസമയം ആശ്ചര്യവും സന്തോഷവും ഉണ്ടാക്കുന്നതായിരുന്നു. സമൂഹത്തിന്റെ വിവിധ തുറകളിൽ സേവനം അനുഷ്ഠിക്കുന്ന ഇവരെല്ലാം തലസ്ഥാന നഗരിയിലെ സുന്നത്ത് ജമാഅത്തിന്റെ പ്രവർത്തനങ്ങൾക്കും ദീനി മുന്നേറ്റത്തിനും വലിയ കരുത്ത് പകരുന്നവരാണ്. വിശേഷങ്ങൾ പങ്കുവെച്ചും കുടുംബ- തൊഴിൽ- പ്രാസ്ഥാനിക കാര്യങ്ങൾ പറഞ്ഞും ഏതാനും സമയം ഇവർക്കൊപ്പമിരുന്നപ്പോൾ അത് നൽകിയ സംതൃപ്‌തിയും ഊർജവും ചെറുതായിരുന്നില്ല. സഖാഫി ശിഷ്യരെ നേരിൽ കാണുന്നതും അവരുടെ ജീവിത സന്തോഷങ്ങൾ അറിയുന്നതും പ്രിയപ്പെട്ട കാര്യമാണ്. ശിഷ്യരുടെ ആകസ്മിക മരണങ്ങളും പ്രയാസങ്ങളുമൊക്കെ ദിവസങ്ങളോളം ഉള്ളിൽ വേദനയുമുണ്ടാക്കാറുണ്ട്. പലപ്പോഴും തിരക്കുകൾക്കിടയിലാണ് പലരെയും കാണാറുള്ളതെന്നതിനാൽ കൂടുതൽ വിശേഷങ്ങൾ പങ്കിടാൻ സാധിക്കാറില്ല. മർകസിലെ ഒഴിവ് സമയം കണ്ടെത്തി വരുന്നവരുമുണ്ട്. അങ്ങനെയാണ് ഈ കൂടിക്കാഴ്ച സാധ്യമായതും. ഗുരു-ശിഷ്യ ബന്ധം ജീവിതകാലത്ത് മാത്രം നിലനിൽക്കുന്ന ഒന്നല്ലെന്നാണ് ഇസ്‌ലാമിക വീക്ഷണം. നാമൊക്കെ ശിഷ്യരെ ഏറെ പ്രാധാന്യത്തോടെ കാണുന്നതും ഉസ്താദുമാരെ പലപ്പോഴും അനുസ്മരിക്കുന്നതും അതുകൊണ്ടാണല്ലോ. ജാമിഅ മർകസിലെ 2000ത്തോളം വരുന്ന നിലവിലെ വിദ്യാർഥികളുടെ ഭക്ഷണത്തിലേക്കുള്ള വിഭവങ്ങളുമായാണ് ബീമാപള്ളി സഖാഫികൾ വന്നത്. ഇക്കഴിഞ്ഞ ആഴ്ചകളിൽ മറ്റു ചില സഖാഫികളും മർകസിലേക്ക് വിഭവങ്ങളുമായി എത്തിയിരുന്നു. കോഴിക്കോട് പെരുമണ്ണ മർകസുൽ ബദ്‌രിയ്യ മുദരിസ് സയ്യിദ് സ്വാലിഹ് തുറാബ് തങ്ങളുടെ ശിഷ്യരും കിഴിശ്ശേരി പുളിയക്കോട്-ആക്കപ്പറമ്പ് മസ്ജിദു തഖ്‌വ ഖത്വീബ് ശംസീർ സഖാഫി മമ്പാടിന്റെ നേതൃത്വത്തിൽ നാട്ടുകാരും സമാഹരിച്ച വിഭവങ്ങൾ അതിലുൾപ്പെടും. പശ്ചിമേഷ്യൻ യുദ്ധ സാഹചര്യം സ്ഥാപനത്തിന്റെ നടത്തിപ്പിനെ ബാധിക്കുമോ എന്ന ജാഗ്രതയിൽ നിന്നാവാം നാം ആവശ്യപ്പെടാതെ തന്നെ സഖാഫികളും വിവിധ മഹല്ലുകളും കൂട്ടായ്മകളും മർകസിന്റെ ദൈനംദിന ചെലവുകൾ ഏറ്റെടുക്കുന്നത് എന്നാണ് ഞാൻ കരുതുന്നത്. അതിലെല്ലാം സന്തോഷം അറിയിക്കുന്നു. എക്കാലവും നിങ്ങളെല്ലാം മർകസിനൊപ്പം ഉണ്ടാവണമെന്ന് ഉണർത്തുന്നു. എല്ലാവർക്കും എന്റെ സ്നേഹവും പ്രാർഥനയും. ദീനിനും സമൂഹത്തിനുമായി കൂടുതൽ ഉത്സാഹത്തോടെ പ്രവർത്തിക്കാനും സന്തോഷകരമായ ജീവിതം നയിക്കാനും അല്ലാഹു നമ്മെ ഏവരെയും അനുഗ്രഹിക്കട്ടെ.
Sheikh Abubakr Ahmad الشيخ أبوبكر أحمد tweet media
മലയാളം
0
0
15
324
Sheikh Abubakr Ahmad الشيخ أبوبكر أحمد
ಬೆಂಗಳೂರಿನ ಶಿವಾಜಿನಗರದಲ್ಲಿ ಭಾರಿ ಮಳೆಯಿಂದ ಆಸ್ಪತ್ರೆಯ ಗೋಡೆ ಕುಸಿದು ಇಬ್ಬರು ಮಲಯಾಳಿಗಳು ಸೇರಿದಂತೆ ಎಂಟು ಮಂದಿ ಪ್ರಾಣ ಕಳೆದುಕೊಂಡ ದುರಂತ ತೀವ್ರ ದುಃಖವನ್ನುಂಟುಮಾಡಿದೆ. ವಾಲ್ಪಾರೈ ದುರಂತದಂತೆಯೇ ಈ ಅವಘಡವೂ ಪ್ರವಾಸದ ವೇಳೆ ಸಂಭವಿಸಿದೆ. ಘಟನೆಯ ವಿಷಯ ತಿಳಿದ ತಕ್ಷಣ ಕರ್ನಾಟಕ ಮುಖ್ಯಮಂತ್ರಿ ಸಿದ್ದರಾಮಯ್ಯರವರ ಕಚೇರಿಯೊಂದಿಗೆ ಮತ್ತು ವಸತಿ-ಅಲ್ಪಸಂಖ್ಯಾತ-ವಕ್ಫ್ ಇಲಾಖೆ ಸಚಿವ ಝಮೀರ್ ಅಹ್ಮದ್ ಅವರೊಂದಿಗೆ ಸಂಪರ್ಕ ಸಾಧಿಸಲಾಯಿತು. ಪರಿಸ್ಥಿತಿಯ ಬಗ್ಗೆ ವಿಚಾರಿಸಿ, ಗಾಯಗೊಂಡವರಿಗೆ ತುರ್ತು ಚಿಕಿತ್ಸೆ ಖಾತ್ರಿಪಡಿಸಲು, ಮೃತರ ಔಪಚಾರಿಕ ಕಾರ್ಯವಿಧಾನಗಳನ್ನು ತ್ವರಿತವಾಗಿ ಪೂರ್ಣಗೊಳಿಸಲು ಮತ್ತು ಪರಿಹಾರ ಒದಗಿಸಲು ಮನವಿ ಮಾಡಲಾಯಿತು. ಈ ಘಟನೆಗೆ ತೀವ್ರ ಸಂತಾಪ ವ್ಯಕ್ತಪಡಿಸುತ್ತಾ, ಮೃತರ ಕುಟುಂಬದ ದುಃಖದಲ್ಲಿ ಭಾಗಿಯಾಗುತ್ತೇನೆ.
ಕನ್ನಡ
0
2
13
479
Sheikh Abubakr Ahmad الشيخ أبوبكر أحمد
'നീണ്ട തലമുടി. കുത്തഴിഞ്ഞ വേഷവിധാനങ്ങൾ. മ്യൂസിക്കിനോടും ലഹരിയോടുമുള്ള അതിഭ്രമം...' തൊള്ളായിരത്തി എഴുപതുകളിൽ കേരളത്തിലെ വിദ്യാർഥികൾക്കിടയിൽ ട്രൻഡായി മാറിയ പ്രത്യേകതരം ഒരു സംസ്കാരമായിരുന്നു ഇത്. ഹിപ്പിയിസം എന്നായിരുന്നു ഈ കുത്തഴിഞ്ഞ ജീവിതരീതിയെ ആളുകൾ വിളിച്ചിരുന്നത്. ആധുനികത, യുക്തിചിന്ത എന്നീ ഓമനപ്പേരുകളിലാണ് ഈ അധാർമിക പ്രവണത വിദ്യാർഥി യുവജനങ്ങൾക്കിടയിൽ പ്രചരിച്ചത്. സമരങ്ങളും വിപ്ലവചിന്തകളും ഒത്തുചേർന്നതോടെ ഹിപ്പിയിസം സമൂഹത്തിൽ പിടിമുറുക്കാൻ തുടങ്ങി. എന്നാൽ ഒരാവേശത്തിൻ്റെ പുറത്ത് അതിൽ ഭാഗമായവരായിരുന്നു ഭൂരിഭാഗവും. പലപ്പോഴും മതപ്രഭാഷണത്തിന് പോകുമ്പോൾ അത്തരം വേഷഭൂഷാദികളുള്ള യുവാക്കളെ അഭിമുഖീകരിക്കേണ്ടി വന്നു. ആക്ഷേപിക്കുന്നതിന് പകരം അവരെ ചേർത്തുനിർത്തി സംസ്കരിക്കുകയായിരുന്നു പരിഹാരം. സുന്നി വിദ്യാർഥികൾക്കൊരു സംഘടന വേണമെന്ന ചർച്ച ചൂടുപിടിച്ചത് അതിൻ്റെ കൂടി പശ്ചാത്തലത്തിലാണ്. എസ്എസ്എഫ് ഔദ്യോഗികമായി രൂപപ്പെടുന്നതിന്റെ മുമ്പ് തന്നെ വിവിധയിടങ്ങളിൽ അതേപേരിലും അല്ലാതെയും സംഘടനാ ഘടകങ്ങൾ നിലവിൽ വന്നിരുന്നു. പഠന, അധ്യാപന, പ്രഭാഷണ വേളകളിൽ പലപ്പോഴും അത്തരം കൂട്ടായ്മകളുടെ ഭാഗമാകാൻ സാധിച്ചിട്ടുണ്ട്. 1965ൽ കോഴിക്കോട് കൊടുവള്ളിക്കടുത്ത നടമ്മൽപൊയിലിൽ നടന്ന ജംഇയ്യത്തു ത്വലബ വാർഷിക സമ്മേളനത്തിലെ ഉദ്ഘാടകനായതും 1972ൽ പൂനൂർ ഗവൺമെൻ്റ് ഹൈസ്കൂൾ യൂണിറ്റ് രൂപീകരിക്കാൻ മുന്നിട്ടിറങ്ങിയതും അക്കാലത്തെ ഓർമകളാണ്. ഔദ്യോഗികമായി നിലവിൽ വന്നതിനുശേഷം എസ് എസ് എഫിൻ്റെ പ്രധാന അജണ്ട താലൂക്ക് കമ്മിറ്റി രൂപീകരണങ്ങളും സമ്മേളനങ്ങളുമായിരുന്നു. ശൈഖുനാ ഇകെ ഹസൻ മുസ്‌ലിയാർക്കൊപ്പം അങ്ങനെയുള്ള നിരവധി സമ്മേളനങ്ങളിൽ പങ്കെടുത്തിട്ടുണ്ട്. എസ്എസ്എഫ് സജീവമായതോടെ മത-ഭൗതിക വിദ്യാർഥികൾക്കിടയിലുള്ള അടുപ്പം വർധിക്കുകയും ഹിപ്പി കൾച്ചർ പതുക്കെ അപ്രത്യക്ഷമാവുകയും ചെയ്തു. വിദ്യാർഥികൾക്കിടയിൽ എസ് എസ് എഫ് കൊണ്ടുവന്ന നവജാഗരണം സമസ്ത കേരള ജംഇയ്യത്തുൽ ഉലമക്കും എസ് വൈ എസിനും വലിയ മുതൽക്കൂട്ടായി. നവീനവാദികൾ സുന്നീ സ്ഥാപനങ്ങളും പള്ളികളും കയ്യേറുകയും സ്കൂൾ പാഠപുസ്തകങ്ങളിൽ തങ്ങളുടെ ആശയങ്ങൾ ഉൾപ്പെടുത്തുകയും ചെയ്ത ഘട്ടമായിരുന്നു അത്. തുടക്കം മുതൽ തന്നെ എസ് വൈ എസ് ഈ കടന്നു കയറ്റങ്ങളെ എതിർത്തിരുന്നു. പുത്തനാശയക്കാരുടെ പാലപ്പറ്റ പള്ളി കയ്യേറാനുള്ള ശ്രമം, സ്കൂൾ അറബി പാഠപുസ്തകത്തിൽ പാരമ്പര്യ വിരുദ്ധ ആശയങ്ങൾ ഉൾക്കൊള്ളിക്കൽ എന്നിവയെ തുടർന്ന് എസ്എസ്എഫും ഇത്തരം അനീതികൾക്കെതിരെ ശക്തമായി രംഗത്തുവന്നു. അതിനുശേഷം കേരളത്തിൽ പള്ളികൾ കയ്യേറാനോ പാഠപുസ്തകങ്ങളിൽ വികല ആശയങ്ങൾ ഉൾപ്പെടുത്താനോ പുത്തനാശയക്കാർക്ക് സാധിച്ചിട്ടില്ലെന്നത് എസ്എസ്എഫിൻ്റെ പ്രസക്തി അറിയിക്കുന്നുണ്ട്. ലക്ഷക്കണക്കിന് പ്രവർത്തകരുള്ള, ഇന്ത്യൻ മുഴുവൻ പടർന്നു പന്തലിച്ച, വ്യവസ്ഥാപിത സംവിധാനങ്ങളും കർമപദ്ധതികളുമുള്ള മഹത്തായ സംഘടനയാണ് ഇന്ന് സുന്നി സ്റ്റുഡൻസ് ഫെഡറേഷൻ. പാരമ്പര്യ മൂല്യങ്ങളുടെ സംരക്ഷണവും ദേശീയ അന്താരാഷ്ട്ര തലങ്ങളിലുള്ള വൈവിധ്യമാർന്ന പ്രബോധന പ്രവർത്തനങ്ങളും സംഘടനയെ സജീവമാക്കുന്നു. അധാർമിക, നശീകരണ ചിന്തകൾ യുവതലമുറയെ വരിഞ്ഞുമുറുക്കുമ്പോൾ നമുക്ക് മുന്നിൽ വെക്കാനുള്ളത് എസ്എസ്എഫ് എന്ന പരിഹാരമാണ്. നാളിതുവരെയുള്ള സംഘടനാ ചരിത്രവും ഇടപെടലും പരതുമ്പോൾ എല്ലാവർക്കും അത് ബോധ്യപ്പെടും. വിശുദ്ധ ഇസ്‌ലാമും തിരുനബി(സ്വ)യും പകർന്ന മൂല്യങ്ങളിൽ ഉറച്ചുനിന്ന്, മഹത്തുക്കളുടെയും മുൻഗാമികളുടെയും ഓർമകളിൽ നിന്ന് ഊർജമുൾക്കൊണ്ട്, നാളിതുവരെ നാം സാധിച്ചെടുത്ത വിപ്ലവങ്ങളിൽ പ്രചോദിതരായി പുതുതലമുറക്ക് വേണ്ടി മുന്നിട്ടിറങ്ങാൻ നമുക്ക് വലിയ ബാധ്യതയുണ്ട്. എല്ലാവരുടെയും ശ്രദ്ധയും ഉത്സാഹവും അക്കാര്യത്തിൽ ഉണ്ടാവണമെന്ന് ഉണർത്തുന്നു. ഈ സ്ഥാപക ദിനത്തിൽ എന്റെ ആശംസയും പ്രാർഥനയും നേരുന്നു. അല്ലാഹു അനുഗ്രഹിക്കട്ടെ.
Sheikh Abubakr Ahmad الشيخ أبوبكر أحمد tweet media
മലയാളം
0
3
26
431
Sheikh Abubakr Ahmad الشيخ أبوبكر أحمد retweetledi
Grand Mufti of India مفتي الديار الهندية
War in West Asia is dragging on, causing global economic & humanitarian crises. Shortages, price rise & risks to Hajj pilgrims are rising. His Eminence Sheikh Abubakr Ahmad, Grand Mufti of India, urges prayers for peace & calls for urgent global diplomatic action.
Grand Mufti of India مفتي الديار الهندية tweet media
English
0
4
19
445
Sheikh Abubakr Ahmad الشيخ أبوبكر أحمد
പശ്ചിമേഷ്യയിലെ യുദ്ധ സാഹചര്യം അനിശ്ചിതമായി നീളുന്നത് ആഗോളതലത്തിൽ വലിയ പ്രതിസന്ധികളാണ് സൃഷിക്കുന്നത്. മേഖലയിലെ സമാധാന ചർച്ചകളും നയതന്ത്ര നീക്കങ്ങളും ഫലം കാണാതെ പോകുന്നത് ആശങ്കയുണ്ടാക്കുന്നു. യുദ്ധം പശ്ചിമേഷ്യയെ മാത്രമല്ല ബാധിക്കുകയെന്നത് ലോകമൊന്നാകെ നേരിട്ട് അനുഭവിക്കുന്ന സന്ദർഭം കൂടിയാണ് ഇത്. നിത്യോപയോഗ സാധനങ്ങളുടെയും മരുന്നുകളുടെയും ക്ഷാമവും വിലക്കയറ്റവും വിവിധ രാജ്യങ്ങളിലുള്ള സാധാരണക്കാരെയുൾപ്പെടെ ബാധിച്ചു കഴിഞ്ഞു. ഇത് നീണ്ടുനിൽക്കുന്നത് വലിയ പ്രത്യാഘാതങ്ങളാണ് ഉണ്ടാക്കുക. വിമാന മാർഗവും കപ്പൽ മാർഗവും വിശ്വാസികൾ ഹജ്ജ് തീർഥാടനത്തിനായി പുറപ്പെടുന്ന സന്ദർഭവുമാണ്. മേഖലയിൽ അശാന്തിയും അരക്ഷിതാവസ്ഥയും തുടരുന്നത് ലക്ഷക്കണക്കിന് വരുന്ന തീർഥാടകരുടെ യാത്രയെ ബാധിക്കുകയും ചെലവ് ഉൾപ്പെടെ വർധിക്കുകയും ചെയ്യും. ഹാജിമാരുടെ സുരക്ഷ ഉറപ്പാക്കാൻ മേഖലയിൽ സമാധാനം നിലനിൽക്കേണ്ടത് അത്യാവശ്യമാണ്. ഇതിൽ അന്താരാഷ്ട്ര സമൂഹത്തിന് വലിയ ഉത്തരവാദിത്തവുമുണ്ട്. മേഖലയിലെ യുദ്ധസാഹചര്യവും രക്തച്ചൊരിച്ചിലും ഒഴിവാക്കാൻ യുഎൻ ഉൾപ്പെടെയുള്ള അന്താരാഷ്ട്ര ഏജൻസികളും പൊതുസമ്മതിയുള്ള രാജ്യങ്ങളും അടിയന്തരമായി മധ്യസ്ഥ-നയതന്ത്ര ഇടപെടലുകൾ തുടരണം. നേതാക്കൾ ​രാഷ്ട്രീയ വിവേകത്തോടെ പ്രവർത്തിക്കണം. ഫലമില്ലാത്ത നീണ്ട ചർച്ചകൾക്ക് പകരം സമാധാനം സ്ഥാപിക്കാൻ പ്രായോഗികമായ നടപടികളാണ് ലോകത്തിന് ആവശ്യം. യുദ്ധങ്ങൾക്കായി രാഷ്ട്രങ്ങൾ ചെലവഴിക്കുന്ന ബില്യൺ കണക്കിന് വരുന്ന സമ്പത്തും അധ്വാനവും വിദ്യാഭ്യാസം, സാമൂഹ്യക്ഷേമം, അടിസ്ഥാന സൗകര്യ വികസനം എന്നിവക്ക് വേണ്ടിയാണ് ഉപയോഗപ്പെടുത്തേണ്ടത്. സമാധാനം സാധ്യമാകാൻ നാളെ(വ്യാഴം) മദ്‌റസകളിലും മതപഠന കേന്ദ്രങ്ങളിലും ഒരു ജുസ്അ് ഖുർആൻ പാരായണം ചെയ്തും വെള്ളിയാഴ്ച്ച പള്ളികളിൽ ജുമുഅയോടനുബന്ധിച്ചും പ്രത്യേക പ്രാർഥന നിർവഹിക്കണമെന്നും വിശ്വാസി സമൂഹത്തോട് അഭ്യർഥിക്കുന്നു. യുദ്ധം ഉൾപ്പെടെയുള്ള ദുരന്തങ്ങളിൽ നിന്നും കെടുതികളിൽ നിന്നും അല്ലാഹു നമ്മെ എല്ലാവരെയും കാത്തുരക്ഷിക്കട്ടെ.
Sheikh Abubakr Ahmad الشيخ أبوبكر أحمد tweet media
മലയാളം
0
3
20
348
Sheikh Abubakr Ahmad الشيخ أبوبكر أحمد retweetledi
Egypt Today Magazine
Egypt Today Magazine@EgyptTodayMag·
Grand Mufti of India, Sheikh Abu Bakr Ahmed Al-Musliyar, praised the leading role of Al-Azhar Academy in serving Islamic outreach and disseminating the values ​​of moderation and tolerance. #Egypt #News #Breaking | #مصر #عاجل egypttoday.com/Article/1/1464…
English
0
1
5
223
Sheikh Abubakr Ahmad الشيخ أبوبكر أحمد retweetledi
Kairali News
Kairali News@kairalinews·
ഗൾഫ്-കേരള സെക്ടറിലെ ഉയർന്ന വിമാന നിരക്കും യാത്രാ ക്ലേശവും: ഇടപെടൽ തേടി വ്യോമയാന മന്ത്രിക്ക് കത്തയച്ച് കാന്തപുരം kairalinewsonline.com/kanthapuram-wr…
മലയാളം
0
1
4
118
Sheikh Abubakr Ahmad الشيخ أبوبكر أحمد
ഗൾഫ്-കേരള സെക്ടറിൽ വിമാനയാത്രക്കാർ നേരിടുന്ന വിവിധ പ്രശ്നങ്ങളിൽ അതിവേഗ പരിഹാരം തേടി കേന്ദ്ര വ്യോമയാന മന്ത്രി കെ. റാം മോഹൻ നായിഡുവിന് കത്തയച്ചു. പശ്ചിമേഷ്യൻ യുദ്ധ സാഹചര്യത്തിൽ വിവിധ ഗൾഫ് രാജ്യങ്ങളിൽ നിന്ന് കേരളത്തിലേക്കുള്ള വിമാന നിരക്കിലുണ്ടായ വർധനവ് അനിശ്ചിതമായി നീളുന്നതും മുന്നറിയിപ്പില്ലാതെ യാത്രകൾ റദ്ദാക്കുന്നതും പ്രവാസികൾക്ക് വലിയ പ്രയാസങ്ങൾ ഉണ്ടാക്കുന്നുവെന്നും വ്യക്തിപരവും തൊഴിൽപരവും സാമ്പത്തികവുമായ പ്രതിസന്ധികൾ ഇവ സൃഷ്ടിക്കുന്നുണ്ടെന്നും കത്തിൽ സൂചിപ്പിച്ചു. അമിത നിരക്കിനും വിമാനങ്ങളുടെ കുറവിനും പുറമെ മുടങ്ങിയ യാത്രകളുടെ റീഫണ്ട് നൽകാതിരിക്കാൻ, സെക്ടർ മാറ്റിയും തിയ്യതി നീട്ടിയും യാത്ര നിശ്ചയിക്കൽ തുടങ്ങിയവയും വലിയ വെല്ലുവിളിയാണ് സൃഷ്ടിക്കുന്നത്. ഗൾഫ് സെക്ടറിൽ നിന്ന് കേരളത്തിലെ വിമാനത്താവളങ്ങളിലേക്ക് ഇന്ത്യൻ വിമാനക്കമ്പനികൾ കൂടുതൽ സർവീസുകൾ നടത്തുന്നത് ഈ പ്രതിസന്ധി പരിഹരിക്കാൻ ഗുണം ചെയ്യുമെന്നും അവധിക്കാലം ഉൾപ്പെടെയുള്ള സീസണുകളും ഡിമാന്റും അനുസരിച്ച് വിമാനനിരക്ക് അനിയന്ത്രിതമായി വർധിപ്പിക്കുന്നത് തടയാൻ സർക്കാർ സജീവമായി ഇടപെടണമെന്നും മന്ത്രിയോട് അഭ്യർഥിച്ചു. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിലെ വിമാനത്താവളങ്ങളിലേക്ക് വർധിച്ച നിരക്ക് ഈടാക്കി വരുന്നത് വിവേചനമാണെന്നും നാടിന്റെ സമ്പദ് വ്യവസ്ഥയിൽ വലിയ സ്വാധീനം സൃഷ്ടിക്കുന്ന പ്രവാസി തൊഴിലാളികളുടെ ക്ഷേമം എന്ന നിലയിലും യുദ്ധ സാഹചര്യത്തിൽ നിർവഹിക്കുന്ന നീതി എന്ന നിലയിലും ഈ വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്നും പരിഹാരം കാണണമെന്നും കത്തിലൂടെ ആവശ്യപ്പെട്ടു. കേരളത്തിൽ അവധിക്കാലമായതുകൊണ്ട് തന്നെ നിരവധി സാധാരണ പ്രവാസികൾ ഈ സവിശേഷ സാഹചര്യത്തിൽ ഏറെ പ്രയാസമനുഭവിക്കുന്നുണ്ട്. ഫലപ്രദവും ഉചിതവുമായ നടപടികൾ ഉത്തരവാദപെട്ടവരിൽ നിന്നും ഉണ്ടാവുമെന്ന് നമുക്ക് പ്രത്യാശിക്കാം.
മലയാളം
0
2
10
240
Sheikh Abubakr Ahmad الشيخ أبوبكر أحمد
പൊള്ളാച്ചി വാൽപാറയിൽ വിനോദയാത്രാ സംഘം സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ട് 9 മലയാളികൾക്ക് ജീവൻ നഷ്ടമായ വാർത്ത ഏറെ ദുഃഖിപ്പിക്കുന്നതാണ്. സന്തോഷത്തോടെ പര്യവസാനിക്കേണ്ട വിനോദയാത്രയാണ് നാടിനെയാകെ കണ്ണീരിലാഴ്ത്തിയിരിക്കുന്നത്. ഒരു നാട്ടിൻപുറത്തെ പ്രാഥമിക സ്കൂളിലെ പ്രിയപ്പെട്ട അധ്യാപകരുടെ ജീവനാണ് പൊലിഞ്ഞിരിക്കുന്നത് എന്നത് ഈ അപകടത്തിന്റെ ആഴം വർധിപ്പിക്കുന്നു. ദുരിതത്തിൽ അനുശോചനം അറിയിക്കുകയും മരണപ്പെട്ടവരുടെ കുടുംബങ്ങളുടെയും പ്രിയപെട്ടവരുടെയും ദുഃഖത്തിൽ പങ്കുചേരുകയും ചെയ്യുന്നു. പരലോക ജീവിതം സന്തോഷകരമാകട്ടെയെന്നും കുടുംബാംഗങ്ങൾക്ക് ക്ഷമയുണ്ടാവട്ടെയെന്നും ചികിത്സയിൽ കഴിയുന്നവർ അതിവേഗം സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവരട്ടെയെന്നും പ്രാർഥിക്കുന്നു. അപകട സ്ഥലത്തും തുടർന്നും കൃത്യമായി ഇടപെട്ട മുഴുവൻ മനുഷ്യർക്കും സർക്കാർ സംവിധാനങ്ങൾക്കും നന്ദി അറിയിക്കുന്നു. പരിക്കേറ്റവരുടെ തുടർചികിത്സക്കും മരണപ്പെട്ടവരുടെ കുടുംബത്തിനും ആവശ്യമായതെല്ലാം നിർവഹിക്കണമെന്ന് കേരള സർക്കാരിനോട് അഭ്യർഥിക്കുന്നു. അപകട മരണങ്ങളിൽ നിന്ന് അല്ലാഹു നമ്മെ കാത്തു രക്ഷിക്കട്ടെ,
മലയാളം
2
1
8
207